തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ അസിസ്റ്റന്റ് കണ്‍സര്‍വേഷന്‍ ഓഫീസര്‍ നിയമനത്തില്‍ അന്വേഷണത്തിന് സാധ്യത. സ്പെഷ്യല്‍ സെക്രട്ടറിയോട് മന്ത്രി ഒ.ജെ. ജനീഷ് റിപ്പോര്‍ട്ട് തേടി.
പിഎസ്സി തയാറാക്കിയ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഒരേയൊരു ഉദ്യോഗാർഥിക്കു വേണ്ടി പരീക്ഷയും തുടർനടപടികളും പൂർത്തിയാക്കിയെന്നാണ് ആക്ഷേപം. യോഗ്യത മാനദണ്ഡങ്ങളും മാറ്റി. സർക്കാർ ഉത്തരവില്ലാതെയാണ് തസ്തിക സ്ഥിരപ്പെടുത്തിയതെന്നുമാണ് ആരോപണങ്ങള്‍.
മുന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു നിയമനം. യോഗ്യതകളിൽ അട്ടിമറി നടത്തിയത് പുരാരേഖ വകുപ്പ് ഡയറക്ടറുമായും സിപിഎമ്മുമായും അടുത്ത ബന്ധമുള്ള ആൾക്കും വേണ്ടിയെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം.